loader image

അദ്ധ്യായം 15
പുരുഷോത്തമയോഗഃ

Chapter-15: Purushottamayoga (20 verses)

ശ്രീഭഗവാനുവാച

  1. ഊര്‍ധ്വമൂലമധഃശാഖമശ്വത്ഥം പ്രാഹുരവ്യയം
    ഛന്ദാംസി യസ്യ പര്‍ണാനി യസ്തം വേദ സ വേദവിത്

ഭഗവാന്‍ പറഞ്ഞു: മുകളിലേക്ക് വേരുകളും താഴേക്ക് കൊമ്പുകളുമായി നാശമില്ലാത്ത അശ്വത്ഥം എന്ന സംസാരവൃക്ഷത്തെപ്പറ്റി വേദങ്ങൾ പറയുന്നു. അതിൻ്റെ ഇലകൾ വേദങ്ങളാണ്. അതിനെ അറിയുന്നവർ വേദജ്ഞരാണ്.

2. അധശ്ചോര്‍ധ്വം പ്രസൃതാസ്തസ്യ ശാഖാ
ഗുണപ്രവൃദ്ധാ വിഷയപ്രവാലാഃ
അധശ്ച മൂലാന്യനുസന്തതാനി
കര്‍മാനുബന്ധീനി മനുഷ്യലോകേ

തിഗുണങ്ങളാല്‍ പോഷിപ്പിക്കപ്പെടുന്ന അതിൻ്റെ ശാഖകള്‍ മുകളിലും താഴെയുമായി പരന്നുകിടക്കുന്നു. വിഷയങ്ങളാണ് അതിൻ്റെ തളിരുകള്‍. കര്‍മ്മത്തോടു ബന്ധപ്പെട്ടവയായ അതിൻ്റെ വേരുകള്‍ മനുഷ്യലോകത്തില്‍ വ്യാപിച്ചുകിടക്കുന്നു.

3. ന രൂപമസ്യേഹ തഥോപലഭ്യതേ
നാന്തോ ന ചാദിര്‍ന ച സംപ്രതിഷ്ഠാ
അശ്വത്ഥമേനം സുവിരൂഢമൂലം
അസംഗശസ്ത്രേണ ദൃഢേന ഛിത്ത്വാ


4. തതഃ പദം തത്പരിമാര്‍ഗിതവ്യം
യസ്മിന്‍ ഗതാ ന നിവര്‍ത്തന്തി ഭൂയഃ
തമേവ ചാദ്യം പുരുഷം പ്രപദ്യേ
യതഃ പ്രവൃത്തിഃ പ്രസൃതാ പുരാണീ (4)

ഈ ജീവിതത്തിൽ ഇതിൻ്റെ സ്വരൂപവും ആരംഭവും നാശവും നിലനിൽപ്പും ഒന്നും അറിയുന്നില്ല. ഉറച്ച വേരുകളോട് കൂടിയ ഈ സംസാരവൃക്ഷത്തെ, വൈരാഗ്യമാകുന്ന ആയുധംകൊണ്ട് വെട്ടിമുറിച്ചു സൃഷ്ടിയുടെ പ്രഭവസ്ഥാനമായ പരമപുരുഷനെ ശരണം പ്രാപിക്കുവാൻ നിശ്ചയിച്ചു, ഒരിക്കലും ജന്മമുണ്ടാകാത്ത അവസ്ഥയെ പ്രാപിക്കുവാൻ സാധിക്കുന്ന പദവി അന്വേഷിക്കേണ്ടതാകുന്നു.

5. നിര്‍മാനമോഹാ ജിതസംഗദോഷാ
അധ്യാത്മനിത്യാ വിനിവൃത്തകാമാഃ
ദ്വന്ദ്വൈര്‍വിമുക്താഃ സുഖദുഃഖസംജ്ഞൈര്‍
ഗച്ഛന്ത്യമൂഢാഃ പദമവ്യയം തത്

അഹങ്കാരവും മോഹവും ആസക്തിയും ഇല്ലാത്തവരും, ആധ്യാത്മിക കാര്യങ്ങളിൽ നിഷ്ഠയുള്ളവരും, ദ്വന്ദങ്ങളെ ജയിച്ചവരുമായ ജ്ഞാനികൾ ബ്രഹ്മം പ്രാപിക്കുന്നു.

6. ന തദ്ഭാസയതേ സൂര്യോ ന ശശാങ്കോ ന പാവകഃ
യദ്ഗത്വാ ന നിവര്‍ത്തന്തേ തദ്ധാമ പരമം മമ

ഏതൊന്നിനെ സൂര്യചന്ദ്രന്മാരോ അഗ്നിയോ പ്രകാശി പ്പിക്കുന്നില്ലയോ, ഏതൊന്നിനെ പ്രാപിച്ചാല്‍ തിരിച്ചുവരവില്ലയോ, അതാണ് എൻ്റെ പരമമായ പദം (സ്ഥാനം).

7. മമൈവാംശോ ജീവലോകേ ജീവഭൂതഃ സനാതനഃ
മനഃഷഷ്ഠാനീന്ദ്രിയാണി പ്രകൃതിസ്ഥാനി കര്‍ഷതി

എൻ്റെ അംശം തന്നെയായ ശാശ്വതനായ ജീവാത്മാവ്, ഉൾപ്പെടെയുള്ള ജീവലോകത്തിൽ സ്ഥിതി ചെയ്യുന്ന ആറാമത്തേതായുള്ള മനസ്, ഇന്ദ്രിയങ്ങളെ ആകർഷിക്കുന്നു.

8. ശരീരം യദവാപ്നോതി യച്ചാപ്യുത്ക്രാമതീശ്വരഃ
ഗൃഹീത്വൈതാനി സംയാതി വായുര്‍ഗന്ധാനിവാശയാത്

ഈശ്വരന്‍ (ഇന്ദ്രിയങ്ങളുടെയും മനസ്സിൻ്റെയും അധീശനായ ജീവന്‍) ശരീരത്തെ പ്രാപിക്കുമ്പോഴും വിട്ടുപോകുമ്പോഴും, പുഷ്പങ്ങളിൽ നിന്ന് സുഗന്ധത്തെ വായു എന്നപോലെ, മനസ്സിനെയും ഇന്ദ്രിയങ്ങളെയും  കൊണ്ടുപോകുന്നു.

9. ശ്രോത്രം ചക്ഷുഃ സ്പര്‍ശനം ച രസനം ഘ്രാണമേവ ച
അധിഷ്ഠായ മനശ്ചായം വിഷയാനുപസേവതേ

ഈ ജീവന്‍ ചെവി, കണ്ണ്, ത്വക്ക്, നാക്ക്, മൂക്ക് എന്നീ അഞ്ചിന്ദ്രിയങ്ങളെയും മനസ്സിനെയും ആശ്രയിച്ച് വിഷയങ്ങളെ അനുഭവിക്കുന്നു.

10. ഉത്ക്രാമന്തം സ്ഥിതം വാപി ഭുഞ്ജാനം വാ ഗുണാന്വിതം
വിമൂഢാ നാനുപശ്യന്തി പശ്യന്തി ജ്ഞാനചക്ഷുഷഃ

ദേഹത്തെ വിട്ടുപോകുന്നവനും ശരീരത്തിൽ സ്ഥിതി ചെയ്യുന്നവനും വിഷയങ്ങൾ ആസ്വദിക്കുന്നവനും ത്രിഗുണങ്ങളോട് ചേർന്നിട്ടുള്ളവനും ജീവാത്മാവാണ് എന്ന് ജ്ഞാനദൃഷ്ടിയുള്ളവർ അറിയുന്നു. അജ്ഞാനികൾ അറിയുന്നില്ല.

11. യതന്തോ യോഗിനശ്ചൈനം പശ്യന്ത്യാത്മന്യവസ്ഥിതം
യതന്തോഽപ്യകൃതാത്മാനോ നൈനം പശ്യന്ത്യചേതസഃ

പരിശ്രമിക്കുന്ന യോഗികൾ അവരിൽ തന്നെ സ്ഥിതി ചെയ്യുന്ന ആത്മാവിനെ കാണുന്നു. ആത്മശുദ്ധിയില്ലാത്തവർ പരിശ്രമിച്ചാലും ആത്മാവിനെ അറിയുന്നില്ല.

12. യദാദിത്യഗതം തേജോ ജഗദ്ഭാസയതേഽഖിലം
യച്ചന്ദ്രമസി യച്ചാഗ്നൌ തത്തേജോ വിദ്ധി മാമകം

ഈ ലോകത്തെയാകമാനം പ്രകാശിപ്പിക്കുന്ന സൂര്യൻ്റെ തേജസ്സും, ചന്ദ്രനിലും അഗ്നിയിലുമുള്ള തേജസ്സും എന്റേതു തന്നെയെന്നറിയൂ.

13. ഗാമാവിശ്യ ച ഭൂതാനി ധാരയാമ്യഹമോജസാ
പുഷ്ണാമി ചൌഷധീഃ സര്‍വ്വഃ സോമോ ഭൂത്വാ രസാത്മകഃ 

ഞാന്‍ ഓജസ്സായി ഭൂമിയില്‍ പ്രവേശിച്ച് ജീവജാലങ്ങളെ നിലനിര്‍ത്തുകയും, രസാത്മകനായ ചന്ദ്രനായി എല്ലാവിധ സസ്യങ്ങളെയും പോഷിപ്പിക്കുകയും ചെയ്യുന്നു.

14. അഹം വൈശ്വാനരോ ഭൂത്വാ പ്രാണിനാം ദേഹമാശ്രിതഃ
പ്രാണാപാനസമായുക്തഃ പചാമ്യന്നം ചതുര്‍വ്വിധം

ഞാന്‍ പ്രാണികളുടെ ശരീരങ്ങളില്‍ അഗ്നിയുടെ രൂപത്തിലിരുന്ന് പ്രാണന്‍, അപാനന്‍ എന്നിവയോടു ചേര്‍ന്ന് നാലുതരത്തിലുള്ള ഭക്ഷണത്തെയും ദഹിപ്പിക്കുന്നു.

15. സര്‍വ്വസ്യ ചാഹം ഹൃദി സന്നിവിഷ്ടോ
മത്തഃ സ്മൃതിര്‍ജ്ഞാനമപോഹനഞ്ച
വേദൈശ്ച സര്‍വ്വൈരഹമേവ വേദ്യോ
വേദാന്തകൃദ്വേദവിദേവ ചാഹം

ഞാന്‍ സര്‍വ്വരുടെയും ഹൃദയത്തില്‍ സന്നിഹിതനാണ്. ഓര്‍മ്മ, അറിവ്, മറവി എന്നിവയുണ്ടാകുന്നതും എന്നില്‍ നിന്നാണ്. സകല വേദങ്ങളും അറിയപ്പെടേണ്ടതായി പറയുന്നതും, വേദത്തിൻ്റെ കർത്താവും വേദങ്ങൾ അറിയുന്നവനും ഞാൻ തന്നെ ആകുന്നു.

16. ദ്വാവിമൌ പുരുഷൌ ലോകേ ക്ഷരശ്ചാക്ഷര ഏവ ച
ക്ഷരഃ സര്‍വ്വാണി ഭൂതാനി കൂടസ്ഥോഽക്ഷര ഉച്യതേ

ക്ഷരന്‍ (നാശമുള്ളവന്‍), അക്ഷരന്‍ (നശിക്കാത്തവന്‍) എന്നീ രണ്ടു പുരുഷന്മാരാണ് ഈ ലോകത്തിലുള്ളത്. എല്ലാ ജീവജാലങ്ങളും ക്ഷരപുരുഷനാണ്. നാശരഹിതനും കൂടസ്ഥനുമായ ആത്മാവാണ് അക്ഷരപുരുഷന്‍.

17. ഉത്തമഃ പുരുഷസ്ത്വന്യഃ പരമാത്മേത്യുദാഹൃതഃ
യോ ലോകത്രയമാവിശ്യ ബിഭര്‍ത്യവ്യയ ഈശ്വരഃ 

മൂന്നു ലോകങ്ങളെയും വ്യാപിച്ച്, അവയെ ഭരിക്കുന്ന നാശരഹിതനും പരമാത്മാവെന്നു വിളിക്കപ്പെടുന്നവനുമായ ഈശ്വരന്‍, മേല്പറഞ്ഞ രണ്ടു പുരുഷന്മാരില്‍ നിന്നും ഭിന്നനായ ഉത്തമപുരുഷന്‍.

18. യസ്മാത്ക്ഷരമതീതോഽഹമക്ഷരാദപി ചോത്തമഃ
അതോഽസ്മി ലോകേ വേദേ ച പ്രഥിതഃ പുരുഷോത്തമഃ

ക്ഷരത്തിനതീതനും, അക്ഷരത്തിനേക്കാള്‍ ഉത്തമനുമായതിനാല്‍ ഞാന്‍ ഈ ലോകത്തിലും വേദത്തിലും പുരുഷോത്തമനെന്നറിയപ്പെടുന്നു.

19. യോ മാമേവമസമ്മൂഢോ ജാനാതി പുരുഷോത്തമം
സ സര്‍വ്വവിദ്ഭജതി മാം സര്‍വ്വഭാവേന ഭാരത

ഹേ ഭാരത, പുരുഷോത്തമനായ എന്നെ ഇപ്രകാരം മോഹരഹിതനായ ഏതൊരുവനാണോ അറിയുന്നത്, എല്ലാം അറിഞ്ഞവനായ അവന്‍ എല്ലാ ഭാവത്തിലും എന്നെ ഭജിക്കുന്നു.

20. ഇതി ഗുഹ്യതമം ശാസ്ത്രമിദമുക്തം മയാനഘ
ഏതദ്ബുദ്ധ്വാ ബുദ്ധിമാന്‍ സ്യാത് കൃതകൃത്യശ്ച ഭാരത

ഹേ ഭാരത, അതിരഹസ്യമായ ജ്ഞാനം ഞാൻ നിനക്കുപദേശിച്ചിരിക്കുന്നു. ഇതറിയുന്ന ബുദ്ധിമാൻ കൃതകൃത്യനായും (ചെയ്യേണ്ടതെല്ലാം ചെയ്തു തീര്‍ത്തവന്‍) ഭവിക്കുന്നു.

ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുന സംവാദേ പുരുഷോത്തമയോഗോ നാമ പഞ്ചദശോഽധ്യായഃ